ഡോ. രേഖാരാജ് ജോലിയ്ക്ക് അപേക്ഷിച്ചപ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ചാണ് യൂണിവേഴ്‌സിറ്റി അവരെ തെരഞ്ഞെടുത്തത്. പി. എച്ച്. ഡി യും NET ഉം ഉള്ളവരും പി എച്ച് ഡി മാത്രം ഉള്ളവരും ഉണ്ടാവുമ്പോൾ NET ഇല്ലാത്തവർക്ക് പി.എച്ച്.ഡി അടിസ്ഥാന യോഗ്യതയായി വരുമ്പോൾ വീണ്ടും പി.എച്ച്.ഡിയ്ക്ക് മാർക്ക് നൽകില്ല എന്ന പോളിസിയാണ്. യൂണിവേഴ്‌സിറ്റികൾ സ്വീകരിച്ചിരുന്നത്.
സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും വ്യത്യസ്തവും വിരുദ്ധവുമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇക്കാര്യം ഇനി സുപ്രീം കോടതിയിൽ പുനർ പരിശോധിക്കപ്പെടുകയും ചെയ്യും. വ്യവസ്ഥാപിതമായ ആ പ്രക്രിയ നടക്കട്ടെ.